Saturday, February 13, 2021

Who was valentine ? ആരായിരുന്നു വാലന്റൈൻ ?

ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍.."

ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്, 
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു.  പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള  കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്നാ 'വാലന്‍റൈൻസ് ഡേ'യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള  സ്വീകാര്യതാ കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്.  'മല്ലു ലവ് ബേർഡ്‌സ്'കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.

വർഷമെമ്പാടും ലോകമുഴുവനുമുള്ള  പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും,  സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ  വാലന്‍റൈന്‍ എന്നൊരു വിശുദ്ധന്‍ പേരിലും !.
ആരാണ്  വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?

‌ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നാ ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
‌അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്നപടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി  വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷക്ക് വിധിക്കുകയും ചെയ്തു.
‌മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നാ വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
‌അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച്ച ലഭിച്ചുവെന്നും, പിന്നീട്,  തനിക്ക് കാഴ്ച്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ലാ. അവസാനം മരണശിക്ഷാ ദിവസമായ ഫെബ്രുവരി 14- മാം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍,  തന്നെ പ്രണയിച്ചാ അവളുടെ കയ്യിൽ,
‌വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി - " From Your Valentine." ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
‌സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം,  തന്റെ  കമിതാവിന് ആശംസിക്കുന്നാ കാർഡിൽ 'From Your Valentine' എന്നും കൂടി എഴുതി ചേർക്കുന്നു.


‌തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്, 
‌വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട്  വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ 'Whitefriar Church' -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ അരങ്ങേറുന്നത്.  എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും " From your valentine".

Saturday, February 6, 2021

World Cancer Day

February 4 -2016 , World Cancer Day 
............................................................
'നാശം പിടിച്ച മഴ..!'  കാറിന്‍റെ മുൻ  ഗ്ലാസിൽ പറ്റിപിടിച്ച മഴത്തുള്ളികൾ  ഇടംകയ്യാൽ തൂത്തുകളയുന്നതിന്നിടയിൽ  അയാൾ പിറുപിറുത്തു.  ഡബ്ലിനിലെ ട്രാഫിക്‌ അതിന്‍റെ മൂര്ധന്യത്തിൽ  എത്തുന്നത്‌ വൈകുന്നേരങ്ങളിലാണ്, സമയം അഞ്ചു മണിയാകുന്നു,  ഫ്ലവർ  ഷോപ്പ് അടക്കുന്നതിനു മുൻപ് അവിടെ  എത്തിച്ചേരണ്ണം, വീണ്ടും വീണ്ടും അയാള്‍ വാച്ചിലേക്ക് നോക്കി.

നാളെയാണ് അമ്മയുടെ പിറന്നാൾ ദിവസം, ഇന്നെങ്കിലും പൂക്കൾ   മേടിച്ചു കൊറിയർ ചെയ്യ്താലേ , നാളെയെങ്കിലും വീട്ടിൽ ചെന്നെത്തുകയുള്ളൂ.  യഥാര്‍ത്ഥത്തിൽ  ഇന്നലെ തന്നെ ചെയ്യേണ്ട കാര്യമായിരുന്നു, പക്ഷെ ഓഫീസിലെ തിരക്കും ,പിന്നെ കാലം തെറ്റി പെയ്യുന്ന മഴയും, അതു നീട്ടിവെച്ചുകളഞ്ഞു.  പണ്ടാരോ പറഞ്ഞത് പോലെ,  ഐറിഷ് കാലാവസ്ഥയും, ഐറിഷ്കാരി പെണ്ണുങ്ങളും ഏതാണ്ട് ഒരുപോലെയാണ്
പോലെയാണ്. രണ്ടിനെയും പൂർണ്ണമായും അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ സാധിക്കില്ല , എപ്പോൾ വേണമെങ്കിലും സ്വഭാവം മാറ്റി കളയും. 

ഒരു പക്ഷെ അമ്മ, നാളെ എന്റെ പ്രതീക്ഷിക്കുമായിരിക്കും.  മം... സാരമില്ല, അടുത്ത ആഴ്‌ചയല്ലേ ,അമ്മയുടെ രണ്ടാമത്തെ 'കീമോ തെറാപ്പി'  ആ സമയം  എന്താണെങ്കിലും ഹോസ്പിറ്റലിൽ  കൊണ്ടു പോകണം, അപ്പോൾ  പോകാം, മാത്രമല്ല ഡബ്ലിനിൽ നിന്ന് അവിടെ വരെ  ഇരുനൂറു  മൈൽ  മുകളിലുണ്ട് , കാറിന് പെട്രോൾ അടിക്കണമെങ്കിൽ  തന്നെ നല്ല ഒരു തുക ചിലവാക്കേണ്ടി വരും.
 
വിടർന്ന  കണ്ണുകളോട് കൂടിയ സുന്ദരിയായ ചെറുപ്പകാരിയായിരുന്നു ഫ്ലവർ ഷോപ്പിൽ നിന്നിരുന്നത്, ഏറ്റവും വില കൂടിയ പ്ലാസ്റ്റിക്‌ പൂക്കൾ വേണമെന്നു പറഞ്ഞപ്പോൾ ,കുസൃതി 
നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.

 "ആർക്കു വേണ്ടിയാണ് സാർ, കാമുകിക്ക് ആണോ ? "

 കാമുകിക്ക് ആരെങ്കിലും പ്ലാസ്റ്റിക്‌ പൂക്കൾ കൊടുക്കുമോ കുട്ടിയെന്ന് ,മനസ്സിൽ  പറഞ്ഞുകൊണ്ട് ബർത്ത് ഡേ കാർഡുകൾ   വച്ചിരിക്കുന്ന വിഭാഗത്തിലേക്കു തിരിഞ്ഞു. 
ഫ്ലവർ ഷോപ്പിലെ മൂലക്കുള്ള ബെഞ്ചിൽ  എട്ടോ പത്തോ വയസുള്ള ഒരു ബാലൻ  ഇരുന്നു ചില്ലറ പൈസ എണ്ണുന്നത് അയാൾ  വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു. കാർഡ്  തിരഞ്ഞെടുത്തു തിരിച്ചുവന്നപ്പോഴും അവൻ  അവിടെ തന്നെയിരുന്നു കയ്യിലേ പൈസ എണ്ണുന്നു. തെല്ലുനിറഞ്ഞ  ജിജ്ഞാസയോടെ അയാൾ  ചോദിച്ചു.

 "എന്താണ് മോൻ  എണ്ണുന്നത്, കാശ് എവിടെയെങ്കിലും    നഷ്ടപ്പെട്ടു പോയോ ?"

കയ്യിലെ ചിലറ പൈസയിൽ   നിന്ന് കണ്ണുകളെടുക്കാതെ അവൻ  പറഞ്ഞു.
"എന്‍റെ അമ്മയ്ക്ക് റോസാപൂക്കൾ  മേടിക്കാൻ  എന്‍റെ കയ്യിൽ  പൈസ തികയില്ല , അഞ്ച് യൂറോയാണ് റോസാപൂക്കൾക്ക്, എന്‍റെ കയ്യില്‍ അത്രയും പൈസ  ഇല്ല..!"
 സഹതാപത്തോടെ അയാൾ  പറഞ്ഞു, "എന്‍റെ കൂടെ വരൂ ,ഞാൻ   വാങ്ങിത്തരാം". 

പൂക്കൾ മേടിച്ചു കൊടുത്തതിനു ശേഷം അയാൾ  ചോദിച്ചു, "എവിടെയാണ് മോന്‍റെ വീട് ഞാൻ അവിടെ കൊണ്ടു  ചെന്നുവിടാം, കാരണം പുറത്ത് നല്ല മഴയാണ് ." 

പ്ലാസ്റ്റിക്‌ പൂക്കളും,ബർത്ത് ഡേ   കാർഡുകളും   പാർസൽ  ചെയ്യാൻ,  കടയിലെ ചെറുപ്പക്കാരിയോടു പറഞ്ഞതിനു  ശേഷം അയാൾ  ബാലന്‍റെ കൂടെ കാറിൽ  കയറി. ഏകദേശം ഒരു മൈൽ  കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, 
"ഇവിടെ നിറുത്തിയാൽ  മതി, ഇവിടെയാണ് അമ്മയുള്ളത്".

 മഴത്തുള്ളികൾ ഇറ്റിട്ട് വീഴുന്ന പാതി തുറന്ന കാറിന്റെ ഗ്ലാസിലൂടെ അയാൾ  കണ്ടു ,ആ കുട്ടി കയ്യിലെ റോസാപൂക്കളുമായി, സെൻറ്റ്. ഫ്രാൻസീസ്‌ കത്തീഡ്രൽ ശിമിത്തേരിയുടെ കൽപടവുകൾ കയറിപ്പോകുന്നത്‌.

ഭാരിച്ച മനസും, ശരീരവുമായി അയാൾ ഫ്ലവർ  ഷോപ്പിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പറഞ്ഞു. 
"സാർ, താങ്കൾ  പറഞ്ഞതുപോലെ, പൂക്കളും ,കാർഡുകളും ഞാൻ പായ്ക്ക് ചെയ്തു വെച്ചിട്ടുണ്ട്,  അഡ്രസ്‌ പറയുമായിരുന്നുവെങ്കിൽ ,ഞാൻ തന്നെ എഴുതിതരാം".  
കണ്ണുകളിൽ  നിറഞ്ഞ സന്തോഷത്തോടെ അയാൾ  പറഞ്ഞു  "നന്ദി ,നിങ്ങളുടെ സഹായത്തിനു, ഈ ഓർഡർ ഞാൻ  ക്യാൻസൽ  ചെയ്തിരിക്കുന്നു, പകരം എനിക്ക് വേണ്ടത്  ഏറ്റവും ഫ്രെഷായ പുതിയ റോസാപ്പൂക്കളാണ്, ഒരു കാര്യം കൂടി,  
എവിടെയാണ് ഏറ്റവും അടുത്ത പെട്രോള്‍ പമ്പ്‌ ?". 

ഒരു മൈ** പുരാണം..!

ഒരു മൈ** പുരാണം..!  കേരളത്തിൻ്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ, തെക്കേറ്റമായ പാറശാല വരെയുള്ള മലയാളികളിലെ ഭൂരിഭാഗവും, അവരവരുടെ വികാരക്ഷോഭപ്രക...